അന്വേഷണ മികവിൽ മാനന്തവാടി പോലീസ്

10 Jul 2022

       മാനന്തവാടി പുഴയിൽ തലയറ്റരീതിയിൽ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയ കാര്യത്തിൽ ഒറ്റ ദിവസത്തെ അന്വേഷണത്തിൽ മരിച്ചയാളെ തിരിച്ചറിയാൻ കഴിഞ്ഞു എന്നത് മാനന്തവാടി പോലീസിന്റെ മികവുറ്റ അന്വേഷണത്തിലാണ്. മരിച്ചത് കൊലപാതകക്കേസിലെ പ്രതിയുടെ വീട്ടിലെ തൊഴിലാളികൂടിയാണ് എന്നറിഞ്ഞതോടെ പോലീസിന് ഒന്നുകൂടി ജാഗ്രതപുലർത്തേണ്ടിവന്നു. ഒരു തുമ്പും ലഭിക്കാൻ സാധ്യതയില്ലാതിരുന്ന ഈ കേസിൽ മൃതദേഹം തിരിച്ചറിയാൻ മാനന്തവാടി പോലീസ് നടത്തിയ പ്രവർത്തനം മികവുറ്റതായി.

         കണ്ടെത്തി ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം ബന്ധുക്കളെത്തിയാൽ പോലും തിരിച്ചറിയാൻ പറ്റാത്ത രീതിയിലാണ് ഉണ്ടായിരുന്നത്. സാധാരണയായി അജ്ഞാതമൃതദേഹം കിട്ടിയാൽ രണ്ടോമൂന്നോ ദിവസം കാത്തിരുന്ന് ബന്ധുക്കളെത്തിയില്ലെങ്കിൽ നടപടികൾ പൂർത്തിയാക്കി മറവുചെയ്യുമായിരുന്ന ഈ കേസിൽ പക്ഷെ മാനന്തവാടി പോലീസ് ഇൻസ്‌പെക്ടർ അബ്ദുൾ കരീമും സംഘവും നടത്തിയ മികവുറ്റ അന്വേഷണമാണ് മൃതദേഹം എളുപ്പത്തിൽ തിരിച്ചറിയുന്നതിന് കാരണമായത്. CCTV കേന്ദ്രീകരിച്ചും മറ്റും നടത്തിയ കൃത്യമായ അന്വേഷണം മരിച്ചത് കേണിച്ചിറയിലെ തങ്കപ്പന്റെ വീട്ടിൽ വർഷങ്ങളായി ജോലിചെയ്തിരുന്ന പാലക്കാട് ആലത്തൂർ സ്വദേശിയായ സുലൈമാൻ ആണെന്ന് മനസ്സിലാക്കിയ പോലീസ് മരണകാര്യത്തിൽ മറ്റു ദുരൂഹതയും തള്ളികളഞ്ഞില്ല. ജൂൺ 29ന് രാത്രി 8.30ന് പതിഞ്ഞ CCTV ദൃശ്യങ്ങളിൽ ബസ് സ്റ്റാൻഡ് പരിസരത്ത് പൊലീസ് സ്ഥാപിച്ച ക്യാമറയിലും സമീപത്തെ ബേക്കറിയിൽ സ്ഥാപിച്ച കാമറയിലും സുലൈമാന്റെ ദൃശ്യം പതിഞ്ഞിരുന്നു. മൃതദേഹത്തിൽ നിന്ന് കിട്ടിയ വസ്ത്രങ്ങളും കാലിനേറ്റ പരിക്കുകൾ ഉൾപ്പെടെയുള്ള സൂചനകളും പരിശോധിച്ച പൊലീസിന് സി.സി.ടി.വി.യിൽ കണ്ടെത്തിയ ആളും മരിച്ച ആളും ഒന്നാണെന്ന് വ്യക്തമായി മനസ്സിലാവുകയും, കേണിച്ചിറയിലെ വീട്ടിൽ ജോലിക്ക് നിൽക്കുന്നയാളാണെന്ന വിവരവും ലഭിച്ചു. ഈ വീടന്വേഷിച്ചപ്പോഴാണ്  കേണിച്ചിറയിയിലെ മണി കൊലപാതകക്കേസിലെ പ്രതികളായ തങ്കപ്പന്റെയും മകൻ സുരേഷിന്റെയും വീട്ടിലെ തൊഴിലാളിയാണ് സുലൈമാൻ എന്ന് പോലീസ് മനസ്സിലാക്കിയത്. മുൻപ് ഈ വീട്ടിലെ തന്നെ തൊഴിലാളിയായിരുന്ന മണി എന്നയാളെ തങ്കപ്പനും മകൻ സുരേഷും ചേര്‍ന്ന്‍ കൊന്ന കേസിലെ സാക്ഷി കൂടിയായിരുന്നു സുലൈമാൻ. അന്ന് ക്രൈം ബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസിലും ഇപ്പോഴത്തെ മാനന്തവാടി ഇൻസ്‌പെക്ടർ അബ്ദുൾ കരീം ഉണ്ടായിരുന്നു. ആയതിനാൽ ദുരൂഹതകൾ തള്ളാതെ അതീവ ജാഗ്രതയോടെയാണ് അന്വേഷണം നടത്തിയത്.  ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കൂടുതൽ പരിശോധനയ്ക്ക് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കാണ് അയച്ചത്. പോസ്റ്റ്മോർട്ടത്തിലും പ്രാഥമിക അന്വേഷണത്തിലും ആത്മഹത്യയാണെന്നും തങ്കപ്പനും കുടുംബത്തിനും മരണ കാര്യത്തിൽ പങ്കില്ലെന്ന നിഗമനത്തിലാണ് പൊലീസ്. സുലൈമാന്റെ പിതാവിന്റെ സഹോദരന്റെ മകൻ മൂസ കോഴിക്കോട് മെഡിക്കൽ കോളജിലെത്തി ശനിയാഴ്ച മാനന്തവാടി പൊലീസിൽനിന്ന് മൃതദേഹം ഏറ്റുവാങ്ങി. തുടർന്ന് വൈകീട്ടോടെ കോഴിക്കോട് സിറ്റിയിലുള്ള കണ്ണംപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

      അജ്ഞാതനായി മറവ് ചെയ്യപ്പെടേണ്ടി വരുമായിരുന്ന മൃതദേഹത്തിന് ബന്ധുക്കളെ കണ്ടെത്തി വിലാസമുണ്ടാക്കിയതിന്റെ ആ ശ്വാസത്തിലാണ് മാനന്തവാടി പോലീസ്. മാനന്തവാടി ഇൻസ്‌പെക്ടർ SHO എം.എം. അബ്ദുൽ കരിംഎസ്.ഐമാരായ രാംജിത്ത്,ഗോപി,  നൗഷാദ്എ.എസ്.ഐമാരായ മെർവിൻ ഡിക്രൂസ്കെ.വി. സജിസിവിൽ പൊലീ സ് ഓഫിസർമാരായ വി.കെ. രഞ്ജിത്ത്കെ. കെ. അജീഷ്ജെയ്മോൻജാസിം ഫൈസൽപൊലീസ് ഡ്രൈവർ കെ.ബി. ബൈജു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്

പുതിയ വാർത്ത
28

May 2025

ദേശീയ മാസ്റ്റേഴ്‌സ് കായികമേള വയനാട് പോലീസിന്റെ യശസ്സുയര്‍ത്തി വീണ്ടും അജ്മല്‍

ദേശീയ മാസ്റ്റേഴ്‌സ് ഹർഡിൽസിലും ട്രിപ്പിൾ ജമ്പിലും സ്വർണം

28

May 2025

ലഹരിക്കെതിരെയുള്ള വയനാട് പോലീസിന്റെ 'നോക്ക് ഔട്ട് ഡ്രഗ്സ്' ഫുട്ബോള്‍ കാര്‍ണിവലിന് വള്ളിയൂര്‍ക്കാവ് ഗ്രൗണ്ടില്‍ സമാപനം

മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് ലഹരി വിരുദ്ധ സന്ദേശം നല്‍കി

18

Nov 2024

ഉപ തെരഞ്ഞെടുപ്പ്: കേന്ദ്ര - സായുധ സേനകളെ വയനാട് പോലീസ് ആദരിച്ചു.

വയനാട് ലോകസഭാ ഉപ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്തുത്യർഹമായ സേവനങ്ങൾക്ക് ശേഷം മടങ്ങുന്ന കേന്ദ്രസേനയെയും, സായുധ ബറ്റാലിയൻ അംഗങ്ങളെയും വയനാട് പോലീസ് ആദരിച്ചു.

18

Nov 2024

പോലീസ് സ്റ്റേഷനുകൾ സന്ദർശിച്ച് കുട്ടി പോലീസ്

മീനങ്ങാടി, പടിഞ്ഞാറത്തറ സ്റ്റേഷനുകളിലാണ് സ്റ്റുഡന്റ് പോലീസ് സീനിയർ കേഡറ്റ് വിദ്യാർത്ഥികൾ സന്ദര്‍ശനം നടത്തിയത്.

18

Nov 2024

കഞ്ചാവുമായി പിടിയില്‍

നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് 10 കിലോയോളം കഞ്ചാവുമായി പിടിയിലായത്

23

Oct 2024

പോലീസ് സ്‌മൃതി ദിനം

വീരചരമം പ്രാപിച്ചവർക്ക് വയനാട് പോലീസിന്റെ ആദരാഞ്ജലികൾ

05

Aug 2024

ദുരന്തബാധിത പ്രദേശങ്ങളിൽ നിറസാന്നിധ്യമായി പോലീസ് സേന

ആയിരത്തോളം വരുന്ന പോലീസുകാരെയാണ് വയനാട്ടിൽ വിന്യസിച്ചിട്ടുള്ളത്.

01

Aug 2024

വലിയ ഒരു ദുരന്തത്തെ അഭിമുഖീകരിക്കുന്ന വയനാടിനായി നമുക്ക് ഒരുമിച്ചു കൈകോർക്കാം.

നമ്മൾ ഒരുമിച്ച്‌ ഈ ദുരന്തത്തെ അതിജീവിക്കും.

26

Mar 2024

മുണ്ടക്കൈ ദുരന്തം

മണ്ണിനടിയിലെ മനുഷ്യ സാന്നിദ്ധ്യം കണ്ടെത്താൻ കേരളാ പോലീസിന്റെ കടാവർ, റെസ്ക്യൂ ഡോഗുകൾ

07

Mar 2024

കഞ്ചാവുമായി യുവാക്കൾ പിടിയിൽ

560 ഗ്രാം കഞ്ചാവുമായാണ് ഇവര്‍ പിടിയിലാവുന്നത്.

07

Mar 2024

പേരാമ്പ്രയില്‍ നിന്നും രണ്ട് പേരെ തട്ടികൊണ്ടു പോയ സംഭവം: ഒരാള്‍ പിടിയില്‍

രണ്ടാളെയും സുരക്ഷിതരാക്കി പ്രതികളിലൊരാളെ പോലീസ് പിടികൂടിയത് സാഹസികമായി

07

Mar 2024

വില്ലേജ് ഓഫിസില്‍ കയറിച്ചെന്ന് അക്രമം കാണിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ ഡോക്ടറെ 10 വര്‍ഷത്തിന് ശേഷം കര്‍ണാടകയില്‍ നിന്ന് പിടികൂടി.

തമിഴ്‌നാട്, തഞ്ചാവൂര്‍ സ്വദേശിയായ തെന്നരസ്(77)നെയാണ് കമ്പളക്കാട് പോലീസ് പിടികൂടിയത്.

globeസന്ദർശകർ

77313