സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി ജയിലിലടച്ചു

ഗുണ്ടാപ്രവർത്തനങ്ങള്അമർച്ച ചെയ്യാനായി സംസ്ഥാനതലത്തില്ആരംഭിച്ച ഓപ്പറേഷന്കാവല്‍”ന്റെ ഭാഗമായി ജില്ലയിലെ മാനന്തവാടി, പനമരം, പുൽപ്പള്ളിഎന്നീ പോലീസ് സ്റ്റേഷനുകളില്മോഷണം, ഭവനഭേദനം, പൊതുമുതല്നശിപ്പിക്കല്‍, കട കുത്തിപൊളിച്ച് മോഷണം നടത്തല്തുടങ്ങി 15 ഓളംകേസുകളില്പ്രതിയായിട്ടുള്ളതും, ജില്ലയില്അറിയപ്പെടുന്ന മോഷ്ടാവുമായ പേരിയ, മേലെ വരയാല്സ്വദേശിയായ കുറുമുട്ടത്ത് വീട്ടില്പ്രജീഷ് (47) നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ജില്ലാ പോലീസ് മേധാവി ശ്രീ. ആനന്ദ്.ആർ ഐപിഎസ്സമർപ്പിച്ച റിപ്പോർട്ടിന്റെഅടിസ്ഥാനത്തില്ബഹു.വയനാട് ജില്ലാ കലക്ടറാണ് ഉത്തരവ് ഇറക്കിയത്.

മുൻപ് ഇയാൾ 5 മോഷണ കേസുകളില്ബഹുമാനപ്പെട്ട കോടതി ശിക്ഷിക്കുകയും, നിരവധി തവണ ജയില്ശിക്ഷ അനുഭവിച്ചയാളുമാണ്. ജാമ്യത്തില്ഇറങ്ങി നിരന്തരം മോഷണം നടത്തി വരികയാണ് ഇയാളുടെ രീതി. കഴിഞ്ഞ മാർച്ചില്മാനന്തവാടി പയ്യമ്പള്ളിയിലുള്ള കണ്ടത്തില്സ്റ്റോര്എന്ന കട കുത്തിപൊളിച്ച് കളവ് നടത്തുകയും, തുടർന്ന് 6 മാസത്തോളം ജയില്കിടന്ന് ജാമ്യത്തില്ഇറങ്ങിയ ശേഷം വീണ്ടും 22.10.2022 തിയ്യതി പുലർച്ചെപനമരം അഞ്ചുകുന്നിലുള്ള സെറ സൂപ്പർമാർക്കറ്റിന്റെ ഷട്ടര്പൊളിച്ച് അകത്തു കയറി പണവും സാധനങ്ങളും മോഷണം നടത്തുകയും ചെയ്തു ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനും, പൊതു സമാധാനത്തിനും ഭീഷണി സ്യഷ്ടിച്ചുക്കൊണ്ടിരിക്കുന്ന വ്യക്തിയുമാണ് ശ്രീ. പ്രജീഷ്.

2022 വർഷത്തില്ജില്ലയില്‍ 9 പേർക്കെ തിരെ കരുതല്തടങ്കല്വകുപ്പ്പ്രകാരവും 2 പേർക്കെതിരെ നാട് കടത്തല്വകുപ്പ് പ്രകാരവും നടപടി സ്വീകരിച്ചിട്ടുണ്ട്.